അരികൊമ്പൻ 30 കിലോമീറ്റർ സഞ്ചരിച്ചു കേരള-തമിഴ്നാട് ബോഡറിൽ എത്തി



അരികൊമ്പനെ ചിന്നകനാലിൽ നിന്നും പെരിയാർ വന്യജീവിസങ്കേതത്തിൽ ആണ് തുറന്നുവിട്ടത്. ചിന്നകനാലിൽ നിന്നും ആനയെ കുംകികളുടെ സഹായത്താൽ പിടിച്ചപ്പോൾ പരിക്കുകൾ പറ്റിയിരുന്നു. കണ്ണിന് കാഴ്ച കുറവുണ്ടെന്നും വനപാലകർ കണ്ടെത്തിയിരുന്നു. ആനയുടെ സഞ്ചാരപദം മനസിലാക്കാൻ റഡാർ സംവിധാനം കഴുത്തിൽ വച്ചിരുന്നു.


പെരിയാറിൽ തുറന്ന് വിട്ട സമയം മുതൽ ഈ റഡാർ പ്രവർത്തനം ആരംഭിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ആനയെ ഇത്തരത്തിൽ നിരീക്ഷണം നടത്താൻ കഴിഞ്ഞു. കോടതിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ആണ് അരികൊമ്പന്റെ ശരീരത്തിൽ റഡാർ ഘടിപ്പിക്കാൻ തയ്യാറായത്. ഇത്തരത്തിൽ വനപാലകരുടെ നീരിക്ഷണത്തിന് ഒടുവിൽ മൂന്നു ദിവസം കൊണ്ട് ആന ഏകദേശം 40 കിലോമീറ്റർ സഞ്ചരിച്ചു. കേരള-തമിഴ്നാട് ബോഡറിൽ എത്തിയതായി കണ്ടെത്തി. പിന്നീട് അവിടെ നിന്ന് തിരിച്ച് അരികൊമ്പനെ ഇറക്കി വിട്ട പെരിയാർ സങ്കേതത്തിന്റെ അടുത്താണ് വന്നത്.


ചിന്നകനാലിൽ നിന്ന് വലിയ താരമായിട്ടാണ് അവൻ മല ഇറങ്ങിയത്. അവനെ കൊണ്ട് പോകുന്നത് വലിയ വിഷമത്തോട് കൂടിയും കരഞ്ഞു നിലവിളികളുമാണ്  കാണാൻ കഴിഞ്ഞത്. ചിലർ ആർപ്പ് വിളികളോട് കൂടി അവനെ സ്വീകരിച്ചു. അരികൊമ്പൻ പോയതിന് ശേഷം ചക്കകൊമ്പൻ അവിടെ എത്തിയിരുന്നു. ചക്കകൊമ്പന്റെ നേതൃത്വത്തിൽ ആക്രമണം നടത്തിയിരുന്നു. അരികൊമ്പനെ പിടികൂടിയ സമയം അവിടെ ചക്കകൊമ്പൻ എത്തിയിരുന്നു.

Arikomban runs through Kerala thamilnad border from periyar 

Post a Comment

Previous Post Next Post