റോബിൻ ബസ്സ് കോയമ്പത്തൂർ നിന്നും തിരിച്ചു പത്തനംതിട്ടയിൽ എത്തിയപ്പോൾ എം. വി. ഡി വണ്ടി കസ്റ്റഡിയിൽ എടുത്തു. രാത്രി 2 മണിക്കാണ് സംഭവം. ബസ്സ് എരുമേലി അടുക്കാറായപ്പോൾ ഉദ്യോഗസ്ഥർ ബസ്സ് പരിശോധിച്ച് യാത്രക്കാർ എവിടെ ഇറങ്ങുന്നത് എന്ന് ചോദിച്ചറിഞ്ഞിരുന്നു.
പത്തനംതിട്ട ആയപ്പോൾ ബസ്സിൽ യാത്രക്കാർ ഇല്ലെന്ന് മനസിലായപ്പോൾ വണ്ടി തടഞ്ഞു നിർത്തി. പിന്നീട് വണ്ടി കസ്റ്റഡിയിൽ എടുക്കുവാണെന്ന് അറിയിച്ചു. തൊട്ടടുത്തുള്ള എ. ആർ ക്യാമ്പിലേക്ക് വണ്ടി കൊണ്ട് ഇട്ടു. പെർമിറ്റ് ലംഘനം നടത്തി എന്നതാണ് കുറ്റം. മൂന്നു തവണയിൽ കൂടുതൽ പെർമിറ്റ് ലംഘനം നടത്തുന്ന വാഹനങ്ങളുടെ പെർമിറ്റ് കട്ട് ചെയ്യാൻ സാധിക്കും. ഇത്തരം ഒരു നീക്കം ഉദ്യോഗസ്ഥർക്ക് ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.
റോബിൻ ബസ്സിനെ പിന്തുണച്ച വ്ലോഗ്ഗെർമാർക്ക് എതിരെയും കേസ് എടുക്കുമെന്നും പറയുന്നുണ്ട്. റോബിൻ ഗിരീഷ് പറയുന്നത് ഇനി ബസ്സ് ഇറക്കണം എങ്കിൽ കുറച്ചു സമയം ആവിശ്യമാണ്. തന്റെ വക്കീൽ മരണപെട്ടത് കൊണ്ട് നിയമപോരാട്ടത്തിന് പരിമിതി ഉണ്ട്. പുതിയ വക്കീലിനെ കണ്ടെത്തി അയാളെ ഇത് പഠിപ്പിച്ചു മുന്നോട്ടു കൊണ്ടുവരാൻ സമയം എടുക്കും. ഒട്ടേറെ ആളുകൾ ആണ് ഇതിനോടകം ബസ്സിനും ഓണർ ഗിരീഷിനും പിന്തുണയുമായി എത്തിയത്. പമ്പയിലേക്ക് പുതിയ സർവീസ് തുടങ്ങുമെന്ന് ഗിരീഷ് അറിയിച്ചിരുന്നു ഇത് എം. വി. ഡി ഉദ്യോഗസ്ഥരെ ചൊടിപ്പിക്കാൻ കാരണമായിട്ടുണ്ട്.
Post a Comment