റോബിൻ ബസും അതിന്റെ ഉടമ ഗിരീഷ് ഒട്ടേറെ പ്രതിസന്ധിയിലൂടെ ആണ് അവർ സർവീസ് നടത്തിയത്. കേരള എം. വി. ഡി പല തവണ ബസ് കസ്റ്റഡിയിൽ എടുത്തു. കോൺടാക്ട് കാരേജ് ബോർഡ് വെച്ച് ഓടാൻ കഴിയില്ല എന്നായിരുന്നു ഉദ്യോഗസ്ഥർ പറഞ്ഞത്.ബസ് പത്തനംതിട്ടയിൽ നിന്നും എടുത്തപ്പോൾ ആണ് പിടി കൂടുന്നത്.20 മിനിറ്റ് പരിശോധന നടത്തി. അവരുടെ പരിശോധനയിൽ ഇന്ന് രാവിലെ കയറിയ ഒരാൾ ഉണ്ടാരുന്നു. പ്രീ ബുക്കിങ് അല്ലാത്തതിനാൽ ഇതിന് 7000 രൂപ പെറ്റി ഈടാക്കി.
ബസ് ഉടമ പറയുന്നത് ഓൾ ഇന്ത്യ പെർമിറ്റ് ഉള്ള വണ്ടി ബോർഡ് വെച്ച് ഓടിക്കുന്നതിന് കുഴപ്പമില്ല. കേന്ദ്ര ഗവണ്മെന്റ് അതിന് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഓരോ തവണ ബസ് റോഡിൽ ഇറങ്ങുമ്പോഴും ഇവർ എന്തെങ്കിലും കാരണം പറഞ്ഞു കസ്റ്റഡിയിൽ എടുക്കും. ഈ വണ്ടിയിലെ യാത്രക്കാർ ആണ് വലയുന്നത്. എം. വി ഡി യുടെ ഈ നടപടിക്ക് എതിരെ എല്ലാവരും റോക്ഷാകുലരാണ്.
17 മുതൽ വീണ്ടും സർവീസ് ആരഭിക്കും എന്ന് ബസ് ഉടമ ഗിരീഷ് പറഞ്ഞിരുന്നു. എന്നാൽ ആദ്യ ദിനം വേറെ ഒരു വാഹനം ആയിരുന്നു ഏർപ്പെടുത്തിയത്. കാരണം ഇടക്ക് വെച്ച് യാത്ര മുടങ്ങും യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകും എന്ന് മനസിലാക്കി ആണ് ഇത്. തന്റെ വണ്ടിക്ക് കോടതിയിൽ നിന്നും പ്രതേക ഉത്തരവ് കൈക്കലാക്കി. ഇനി വണ്ടി തടഞ്ഞു കസ്റ്റഡിയിൽ എടുക്കാൻ കഴിയില്ല. പകരം വണ്ടിയിൽ എന്തെങ്കിലും നിയപരമല്ലാത്ത രീതിയിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അതിന് പിഴ ഈടാക്കാം.
Post a Comment