പുലർച്ചെ 5 മണിക്ക് പത്തനംതിട്ടയിൽ നിന്നും യാത്ര ആരംഭിച്ച റോബിൻ ബസ്സ്. വണ്ടി പുറപ്പെട്ടു 200 മീറ്റർ കഴിഞ്ഞപ്പോൾ തന്നെ എം. വി. ഡി പരിശോധന ആരംഭിച്ചു. ഇവിടെ അരമണിക്കൂർ പരിശോധനയും ആളുകളോട് വിവരങ്ങൾ ചോദിച്ചു അറിയുകയും ചെയ്തു. പിന്നീട് 7500 രൂപ പിഴ ചുമത്തി.
ബസ്സ് അവിടെ നിന്നും പുറപ്പെട്ടു പാലാ എത്തിപ്പോൾ വീണ്ടും പരിശോധന. ഇവിടെ ഡ്രൈവറുടെ ലൈസൻസ് ഉൾപ്പെടെ പരിശോധന നടത്തി വിട്ടയച്ചു. തുടർന്ന് രണ്ട് സ്ഥലങ്ങളിലും പരിശോധന ഉണ്ടായിരുന്നു.12 മണിക്ക് കോയമ്പത്തൂർ എത്തേണ്ട വണ്ടി 5 മണിയോടെ ആണ് എത്തിയത്.4 മണിക്കൂർ പരിശോധനക്ക് വേണ്ടി തന്നെ പോയി. ഈ ബസ്സിലെ യാത്ര ചെയ്തവരുടെ ബുദ്ധിമുട്ട് പോലും ഉദ്യോഗസ്ഥർ വില നൽകിയില്ല.
ബസ്സ് തമിഴ്നാട് ബോഡറിലെ പരിശോധനയിൽ 70000 രൂപ പിഴ ചുമത്തി എന്നാണ് അറിയാൻ കഴിഞ്ഞത്. റോബിൻ ബസ്സ് ഉടമ ഗിരീഷിന്റെ നിശ്ചയ ദാർഢ്യം കൊണ്ടാണ് ബസ്സ് ഈ പ്രതിസന്ധിയിലും ഓടിയത്. മുപ്പത്തോളം സ്ഥലങ്ങളിൽ ബസ്സിന് സ്വീകരണം നൽകി. കൂടാതെ നാളെ മുതൽ പത്തനംതിട്ട - കോയമ്പത്തൂർ കെ. എസ്. ആർ. ടി. സി പുതിയ സർവീസ് ആരംഭിക്കുകയാണ്. റോബിൻ ബസ് പുറപ്പെടുന്നതിന് അരമണിക്കൂർ മുന്നേ ആണ് സമയം.
Post a Comment