കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ നിർണായക തെളിവ് ആയത് കാർട്ടൂൺ വീഡിയോ. യൂ ട്യൂബ് വീഡിയോ ഐ. പി അഡ്രെസ്സ് വഴി പ്രതിയിലേക്കെത്തി


കൊല്ലം ഓയൂരിൽ നിന്നും തട്ടിക്കൊണ്ടുപോയ ആറ് വയസ്സുകാരിയുടെ മൊഴി നിർണായകമായി. കുട്ടി പറഞ്ഞതനസരിച്ചു യൂ ട്യൂബ് വീഡിയോ പിന്നാലെ പോലീസ് പോയി. ഇത് പ്രതിയെ പിടികൂടാൻ സഹായകരമായി.


പോലീസ് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ടോം &ജെറി കാർട്ടൂൺ കണ്ട ആളുകളെ തപ്പിയിറങ്ങി. കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ ദിവസം രാത്രി 7 മുതൽ 10 വരെ യൂ ട്യൂബിൽ കാർട്ടൂൺ കണ്ട 190 പേരുടെ ഐ. പി അഡ്രസ്സ് ശേഖരിച്ചു. ആദ്യം യൂട്യൂബിനെ നേരിട്ട് സഹായം ചോദിച്ചെങ്കിലും അവരിൽ നിന്നും വിവരങ്ങൾ ലഭിക്കാൻ കാലത്താമസം ഉണ്ടാവും എന്ന് പോലീസിന് മനസിലായി. പിന്നീട് കേന്ദ്ര സൈബർ വിഭാഗവുമായി ബന്ധപെട്ടു. ഇവരിൽ നിന്നാണ് ഐ. പി അഡ്രെസ്സ് ലഭിച്ചത്.


ഐ. പി അഡ്രെസ്സ് ലഭിച്ച സമയത്തു പതമാകുമാർ സഞ്ചരിച്ച നീല കാറിന്റെ നമ്പർ കണ്ടെത്തിയിരുന്നു. ഇതിന്റെ നമ്പർ മാറ്റായിരുന്നില്ല പ്രതി. വാഹന ഉടമ പത്മകുമാർ ആണെന്ന് മനസ്സിലായി. ഐ. പി അഡ്രസ്സ് ലിസ്റ്റിലും പതകുമാറിന്റെ പേര് ഉണ്ടായിരുന്നു. ഇങ്ങനെ പ്രതിയിലേക്ക് എത്തി. കുട്ടിയുടെ സഹോദരൻ ശരിക്കും ഒരു ഹീറോ ആണെന്ന് എ. ഡി. ജി. പി പറഞ്ഞു. പെൺകുട്ടി നൽകിയ വിവരങ്ങൾ എല്ലാം കൃത്യമായിരുന്നു. പ്രതികളുടെ രേഖചിത്രവും നല്ല സാമ്യം ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post