ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്സിൽ ഒരാൾ അറസ്റ്റിൽ. ചാത്തന്നൂർ സ്വദേശി പത്മകുമാർ ആണ് അറസ്റ്റിലായത്.



ഓയൂർ നിന്നും തട്ടിക്കൊണ്ടു പോയ കേസ്സിൽ ഒരാൾ അറസ്റ്റിൽ. ചാത്തന്നൂർ സ്വദേശി പത്മകുമാർ ആണ് അറസ്റ്റിൽ ആയത്. നിർണായക വഴിതിരിവ് ആയത് കുട്ടിയുടെ അച്ഛന്റെ മൊഴി. പത്തനംതിട്ട എ. ആർ ക്യാമ്പി ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണ് പോലീസ്


ഇന്ന് രാവിലെ ഈ കേസിൽ ഉൾപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തിരുന്നു. കൂടാതെ വ്യാജ നമ്പർ പ്ലേറ്റ് നിർമിച്ചു നൽകിയവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. ഇതിനായി പോലീസ് നമ്പർ പബ്ലിഷ് ചെയ്തു സഹായം ചോദിച്ചിരുന്നു. പ്രതി തമിഴ്നാട്ടിലേക്ക് നടന്നിരുന്നു. അവിടത്തെ പോലീസിന് വിവരം നൽകിയ അനുസരിച്ചു ഹോട്ടലിൽ കഴിക്കാൻ ഇവർ കയറിയിരുന്നു. അവിടെ വെച്ചു പത്മകുമാറിനെയും കുടുംബത്തെയും ഒപ്പം നീല കാറും കസ്റ്റഡിയിൽ എടുത്തു.


കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച രണ്ട് കാറും പോലീസ് കസ്റ്റഡിൽ ആണ്. പത്മകുമാർ ചോദ്യം ചെയ്തു വരുന്നു. തന്റെ കുടുംബത്തിന് ഇതിൽ പങ്കില്ല എന്ന് ആയാൾ പറയുന്നു. പത്മകുമാർ ബിസിനസ്സ്കാരൻ ആണ്. കേബിൾ ടി. വി, ബേക്കറി എന്നിവ നടത്തുന്നുണ്ട്. സമീപ വാസികളോട് അത്ര അടുപ്പത്തിൽ അല്ല. തട്ടിക്കൊണ്ടു പോയ കുട്ടിയുടെ പിതാവുമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു. ഇതിന് വേണ്ടിയാവാം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ പിതാവിനെ വീണ്ടും ചോദ്യം ചെയ്തപ്പോൾ ആണ് ഇയാൾ ആണ് പ്രതി എന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്. ഇനിയും പ്രതികളെ പിടിക്കാൻ ഉണ്ട്. പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആയിരിക്കും ഇനിയുള്ള അറസ്റ്റുകൾ.

Post a Comment

Previous Post Next Post