നവകേരള ബസ്സിന് നേരെ ഷൂ എറിഞ്ഞ നാല് പ്രതികളെ അറസ്റ്റ് ചെയ്തു. കോതമംഗലത്തിന് അടുത്ത് വെച്ച് നവകേരള ബസ്സിന് നേരെ ഷൂ എറിയുകയായിരുന്നു. പൈലറ്റ് വന്ന വാഹനത്തിന് നേരെയും ഷൂ എറിഞ്ഞിരുന്നു. പിന്നീട് പോലീസ് കണ്ടാലറിയാവുന്ന 4 പേർക്കെതിരെ വധശ്രമത്തിന് കേസ് എടുത്തിരുന്നു.
നവകേരള സദസ്സിൽ എത്തിയ മുഖ്യമന്ത്രി ഇതിനെതിരെ വിമർശിച്ചു. എരിഞ്ഞവർക്ക് അതിന് എതിരെ ഉള്ള പ്രത്യാഘാതവും ഉണ്ടാകും എന്ന് അദ്ദേഹം പറഞ്ഞിരുന്നു. പോലീസ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കിയപ്പോൾ ജഡ്ജി ഇതിനെതിരെ രൂക്ഷമായി വിമർശിച്ചു. നിയമം എല്ലാവർക്കും ഒരുപോലെ ബാധകം ആണെന്ന് അറിയിച്ചു. പ്രതികളെ മർദിച്ച പോലീസകാർക്കെതിരെയും കേസ് എടുക്കണം എന്ന് കോടതി അറിയിച്ചു.
നവകേരള സധസ്സിന് എതിരെ ഒട്ടേറെ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. ചിലവ് കുറക്കാൻ ആണ് ബസ്സിൽ യാത്ര തുടങ്ങിയത്. എന്നാൽ ഈ വാഹനത്തിന് പൈലറ്റ് ആയി തന്നെ 25 വാഹന അകമ്പടി ഉണ്ട്. മുഖ്യമന്ത്രി എത്തുന്നിടത്ത് എല്ലാം കെ. എസ്. യൂ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരീംകൊടി പ്രതിഷേധം നടത്തുന്നുണ്ട്. ഇത് പ്രതിരോധിക്കാൻ ഡി. വൈ. എഫ്. ഐ പ്രവർത്തകർ കോൺഗ്രസ്‌മായി അക്രമത്തിൽ ഏർപെടുന്നുണ്ട്
മുഖ്യമന്ത്രി എത്തുന്നിടത്തെല്ലാം കോൺഗ്രസ് പ്രവർത്തകർ കരിംകൊടി കാണിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രവർത്തകർ പ്രതിഷേധവുമായി റോഡിൽ ഇറങ്ങി. ഷൂ എറിഞ്ഞതിന് കോൺഗ്രസ് പ്രവർത്തകർക്ക് വധശ്രമത്തിന് എതിരെ കേസ് എടുത്തിരുന്നു. ഇത് കോടതിയിൽ എത്തിയപ്പോൾ രൂക്ഷവിമർശനത്തിന് ഇടയാക്കി.
രണ്ട് നീതി നടപ്പാക്കരുതെന്ന് കോടതി അറിയിച്ചു. കോൺഗ്രസ് പ്രവർത്തകരും സി. പി. എം പ്രവർത്തകരും തമ്മിൽ സംഘഷങ്ങൾ ഉണ്ടാവുന്നുണ്ട്. മുഖ്യമന്ത്രി ഇതിനെതിരെ ന്യായീകരിക്കുന്നുമുണ്ട്. പ്രവർത്തകർ ഇവരെ പിടിച്ചു മാറ്റാൻ ആണ് ശ്രമിച്ചത് എന്നാണ് പിണറായി വിജയൻ പറയുന്നത്. എന്നാൽ സി. പി. എം പ്രവർത്തകർ ചെടി ചട്ടി കൊണ്ട് ആണ് അക്രമം നടത്തിയത്.
തുടക്കത്തിൽ വികസനം ആയിരുന്നു നവ കേരള സദസ്സിൽ പറഞ്ഞിരുന്നത്. പിന്നീട് രാഷ്ട്രീയം പറയാൻ ഉള്ള വേദിയായി. ഗവർണറെ രാഷ്ട്രീയവും നിലപാടിനെ പറ്റിയും അദ്ദേഹത്തിന് എതിരെയും വേദിയിൽ പ്രസംഗിച്ചു. ശബരിമല തിരക്ക് നിയന്ത്രണം ഏർപ്പെടുത്താൻ പറ്റാതെ വന്നപ്പോഴും അതിനെ പറ്റിയും അദ്ദേഹം പറഞ്ഞു.
ഈ യാത്ര സർക്കാരിനെ വെള്ളപൂശാൻ ഉള്ളതാണെന്നും വരുന്ന ഇലക്ഷന് മുന്നിൽ കണ്ടാണ് ഇവർ ഇങ്ങനെ ഒരു നിലപാട് എടുക്കുകയും യാത്ര ചെയ്യുന്നതും. ഒട്ടേറെ ആളുകൾ നവകേരള യാത്രക്ക് എതിരെ വിമർശനം ഉയർത്തുന്നുണ്ട്
Post a Comment