വയനാട്ടിൽ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ചിടാൻ ശ്രമം. ആവിശ്യം എങ്കിൽ വെടിവെച്ചു കൊല്ലാനും ആലോചന ഉണ്ട്. വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ കടുവയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. കടുവക്കായി തിരച്ചിൽ നടന്നുവരുകയാണ്.
കടുവയുടെ ആക്രമണത്തിൽ 36 വയസ്സുള്ള പ്രജീഷ് മരണപെട്ടിരുന്നു. പശുവിന് പുല്ല് പറിക്കാൻ പോയതായിരുന്നു പ്രജീഷ്. പിന്നീട് കാണാതായി തിരിഞ്ഞുചെന്നപ്പോൾ ആണ് കടുവയുടെ അക്രമത്തിൽ കൊല്ലപ്പെട്ട പ്രജീഷിനെ കാണാൻ കഴിഞ്ഞത്. ഇയാളുടെ സഹോദരൻ അന്വേഷിച്ചു ചെന്നപ്പോൾ ആണ് മൃതദേഹം 4.30 യോട് കൂടി കണ്ടത്.
ഇതോടുകൂടി നരഭോജി കടുവയെ പിടിക്കണം എന്ന ആവിശ്യം ശക്തമായി. നാട്ടുകാരുടെ പ്രതിഷേധം കടുത്തു. കടുവയെ കൊല്ലാനുള്ള അറിയിപ്പ് കിട്ടാതെ മൃതദേഹം മോർച്ചറിയിൽ നിന്ന് സ്വീകരിക്കില്ല എന്ന നിലപാടിൽ ഉറച്ചു നിന്നും നാട്ടുകാർ. പിന്നീട് കടുവയെ മയക്കുവെടി വെക്കാനും ശേഷം ആ കടുവയെ സ്ഥിതീകരിച്ച ശേഷം കൊല്ലാനും വനംവകുപ്പ് തീരുമാനം. ഈ കടുവയെ കൊല്ലണം എന്ന ആവിശ്യവുമായി വനംവകുപ്പ് മന്ത്രിക്ക് കത്ത് നൽകി. മന്ത്രി മുഖ്യമന്ത്രിയേ അറിയിച്ചു. പിന്നീട് ആണ് നടപടി ക്രമങ്ങൾ തുടങ്ങിയത്. ഇപ്പോഴും കടുവയെ പിടികൂടാൻ കഴിഞ്ഞില്ല. ആദ്യം പിടികൂടി കൂട്ടിൽ ഇടാൻ ആയിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കൊല്ലാൻ തീരുമാനം എടുക്കുകയാണ്.
Post a Comment