ആലുവയിലെ അഞ്ചുവയസ്സുകാരിയെ കൊലപെടുത്തിയ അസ്ഫാക്കിന് വധശിക്ഷ വിധിച്ചു



കേരളത്തെ ഞെട്ടിച്ച ആലുവ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപെടുത്തിയ അസ്ഫാക്കിന് വധ ശിക്ഷയും കൂടാതെ അഞ്ചു ജീവപര്യന്ധവും വിധിച്ചു. ഈ ആലുവയിൽ നാട്ടുകാർ മധുര പലഹാരം വിതരണം ചെയ്തു.


ആലുവ മാർക്കറ്റിൽ ആയിരുന്നു കുട്ടിയെ അന്ന് കണ്ടെത്തിയത്. അന്ന് നാട്ടുകാർ പറഞ്ഞിരുന്നു അന്യസംസ്ഥാന തൊഴിലാളിയോടൊപ്പം കുട്ടിയെ കണ്ടു എന്ന്. പിന്നീട് നടന്ന അന്വേഷണത്തിൽ ആണ് പ്രതിയെ പിടികൂടിയത്. കേരളത്തിൽ പല മേഖലയിലും ഇന്ന് അന്യസംസ്ഥാന തൊഴിലാളികൾ ധാരാളം ഉണ്ട്. പ്രതേക ഏരിയയിൽ ഇവർ കൂട്ടമായി താമസിക്കുന്നുണ്ട്. ഇവരിൽ ചിലർ ക്രിമിനൽ മനോഭാവം ഉള്ളവർ ആണ്.


ആലുവയിലെ കുട്ടിയുടെ കുടുംബത്തിന് ഈ വിധിയോടെ നീതി ലഭിച്ചു. കുടുംബത്തിന് ഏഴു ലക്ഷം രൂപ നഷ്ട പരിഹാരം നൽകാനും വിധിച്ചു. ഇന്ന് ശിശു ദിനത്തിൽ തന്നെ ഈ വിധി എത്തിയത്.ആലുവയിൽ ഉണ്ടായ സംഭവം ഇനി ഒരിടത്തും ഉണ്ടാവാതെ ഇരിക്കട്ടെ. കർശനമായ ശിക്ഷ വിധിക്കുമ്പോൾ കുറ്റകൃതം കുറയും.

Post a Comment

Previous Post Next Post