റോബിൻ ബസ്സ് തമിഴ്നാട് കസ്റ്റഡിയിൽ. കേരളത്തിന്റെ നിർദേശപ്രകാരം ആണ് ഈ നടപടി



റോബിൻ ബസ്സ് രണ്ടാമത്തെ ദിവസം ഓടിയപ്പോഴും പ്രതിസന്ധി തുടരുകയാണ്. കേരളത്തിൽ തൊടുപുഴയിൽ മാത്രം ചെക്കിങ് നടത്തി. ശേഷം 10 കഴിഞ്ഞു വണ്ടിവിട്ടു. വണ്ടിയിൽ ഉള്ള ആളുകളുടെ വിവരങ്ങൾ ശേഖരിച്ചു. പിന്നീട് കേരള അതിർത്തിയിൽ ബസ്സ് പിടിച്ചില്ല


ബസ്സ് തമിഴ്നാട് ചെക്ക് പോസ്റ്റ്‌ പിന്നിട്ടപ്പോൾ എം. വി. ഡി ഉദ്യോഗസ്ഥർ ബസ്സ് തടഞ്ഞു. പരിശോധന ആരംഭിച്ചു ആർ. ടി. ഒ ഓഫീസിലേക്ക് വണ്ടി കൊണ്ട് പോയി. അവിടെ പെർമിറ്റ് ലംഘനം നടത്തി എന്ന് പറഞ്ഞു ബസ്സ് കസ്റ്റഡിയിൽ എടുത്തു. ബസ്സിൽ യാത്രക്കാർ ഈ സമയം ഉണ്ടായിരുന്നു. ഇവരുടെ വിവരങ്ങളും ചോദിച്ചു ബസ്സ് ഉടമയിൽ നിന്നും വിവരം ശേഖരിച്ചു. പിന്നീട് ബസ്സ് വിട്ട് തരില്ല എന്ന് അറിയിച്ചു. റോബിൻ ബസ്സ് ഉടമ യാത്രക്കാർക്ക് തിരിച്ചു പോകാൻ പകരം ബസ്സ് വേണം എന്ന് അറിയിച്ചു. ഇതേ തുടർന്ന് ബസ്സ് ഏർപ്പെടുത്തി. ഇതിൽ പാലക്കാട്‌ വരെ ആളുകളെ എത്തിക്കും. ഇതിൽ യാത്ര ചെയ്യുന്നവരിൽ നിന്നും 70 രൂപ ടിക്കറ്റ് ചാർജ് ഈടാക്കി എന്ന് ബസ് ഉടമ ഗിരീഷ് പറഞ്ഞു.


ബസ്സിൽ ഉള്ള യാത്രക്കാർ പാലക്കാട്‌ വരെ തമിഴ്നാട് ഏർപ്പെടുത്തിയ ബസ്സിൽ പോയി. അവിടെ നിന്ന് ബസ്സ് ഉടമ ഏർപ്പാട് ആക്കിയ ബസ്സിൽ പത്തനംതിട്ടക്ക് പോകും.മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും തമിഴ്നാട് സർക്കാരിലേക്ക് നിർദ്ദേശം ബസ്സ് പിടിച്ചിടാൻ നിർദേശം ഉണ്ടായിരുന്നു. ബസ്സ് ഉടമ ഗിരീഷ് എന്ത് വന്നാലും തന്റെ ബസ്സ് ഓടിക്കും എന്ന ഉറച്ച നിലപാടിൽ ആണ് 

Post a Comment

Previous Post Next Post