സി. പി. ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. പ്രമേഹ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഹൃദയാഘാതം മൂലമാണ് മരണപെട്ടത്.2015 മുതൽ സംസ്ഥാന സെക്രട്ടറി ആയിരുന്നു. തുടർച്ചയായ രണ്ടാമത്തെ ടേമിലും കാനം തന്നെയായിരുന്നു സെക്രട്ടറി.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളർന്നു വന്ന നേതാവാണ് കാനം. കോട്ടയം ജില്ലയിലെ കാനം ആണ് സ്വദേശം. നാളെ വിവിധയിടങ്ങളിൽ പൊതുദർശനത്തിന് ശേഷം കോട്ടയത്ത് എത്തും. കോട്ടയത്ത് വിലാപ യാത്രയായിട്ടാണ് എത്തുന്നത്.ആരോഗ്യ പ്രശ്നം മൂലം മൂന്ന് മാസത്തെ അവധി കാനം ദേശിയ നേതൃത്വത്തോട് ആവിശ്യപെട്ടിരുന്നു. അത് അവർ അംഗീകരിക്കുകയും ചെയ്തു.
അപകടത്തെ തുടർന്ന് കാൽ മുറിഞ്ഞിരുന്നു. പ്രമേഹം ഉള്ളതിനാൽ മുറിവ് കരിഞ്ഞില്ല. ഇത് കരിയാതെ വന്നപ്പോൾ കാലിന്റെ കുറച്ചു ഭാഗം മുറിച്ചു മാറ്റേണ്ടി വന്നു. പ്രമേഹം വില്ലനായി നിന്നും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ധ്യം. കൊച്ചിയിൽ നിന്ന് മൃതദേഹം തിരുവനന്തപുരത്തേക്ക് ഹെലികോപ്റ്ററിൽ കൊണ്ടുപോകും. പട്ടത്ത് പൊതുദർശനത്തിന് വെയ്ക്കും.23 വയസ്സിൽ എ. ഐ.വൈ. എഫ് സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റിരുന്നു.2012 മുതൽ സി. പി. ഐ ദേശിയ എസ്ക്യൂട്ടിവ് അംഗവുമായിരുന്നു.
Post a Comment