കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്സിൽ പത്മകുമാറിനെയും ഭാര്യയെയും മകളെയും എത്തിച്ചു തെളിവെടുപ്പ് നടത്തി



കൊല്ലം ഓയൂരിൽ നിന്ന് ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്സിൽ തെളിവെടുപ്പിനായി പ്രതികളെ എത്തിച്ചു. പത്മകുമാറിനെയും ഭാര്യ അനിത മകൾ അനുപമ എന്നിവരെ ചാത്തന്നൂരിൽ ഉള്ള വീട്ടിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി.



എം. എം ജോസിന്റെ നേതൃത്വത്തിൽ ഉള്ള ക്രൈം ബ്രാഞ്ച് സംഘം ആണ് കൂടുതൽ തെളിവെടുപ്പിനായി പ്രതികളെ എത്തിച്ചത്. കൊട്ടാരക്കര കോടതി ഏഴ് ദിവസത്തെ ചോദ്യം ചെയ്യ്‌ലിനാണ് പ്രതികളെ റിമാൻഡ് ചെയ്തിരിക്കുന്നത്. പോലീസിന് കൂടുതൽ തെളിവ് ശേഖരിക്കുക, കൂടുതൽ പ്രതികൾ ഉണ്ടോന്ന് മനസിലാക്കുക, ഇവർ വേറെ കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രെമിച്ചോ എന്ന് കണ്ടെത്തുക എന്നിവയാണ് പോലീസിന്റെ ലക്ഷ്യം.



ചാത്തന്നൂരിലെ വീട്ടിൽ നാലരമണിക്കൂർ ചോദ്യം ചെയ്തു. പിന്നീട് കുട്ടിയെ താമസിപ്പിച്ച സ്ഥലത്തെ തെളിവുകൾ ശേഖരിച്ചു. കുട്ടിയേ തട്ടിക്കൊണ്ടു പോയ കാറിൽ നിന്നും ഫോറെൻസിക് വിദഗ്ധർ വിവരങ്ങൾ ശേഖരിച്ചു. മോചനദ്രവ്യം ചോദിക്കനായി കടയിൽ നിന്നും ഫോൺ വാങ്ങി ആണ് പ്രതി അനിത വിളിച്ചത്. ഈ കടയിൽ അവരെ എത്തിച്ചു വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ട്.ഇതിന് മുൻപ് പ്രതികളെ ഹാജരാക്കിയപ്പോൾ മുഖം മറച്ചിരുന്നു. ഇത് ഒട്ടേറെ വിമർശനത്തിന് ഇടയാക്കി. എന്നാൽ ഇന്ന് പ്രതികളെ എത്തിച്ചപ്പോൾ മുഖം മറച്ചില്ല.

Post a Comment

Previous Post Next Post